രാജേഷ് രഞ്ചക്

13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

ഷൊർണൂർ: പതിമൂന്ന് കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ ശാന്തിതീരം നമ്പ്രം റോഡിന് സമീപമുള്ള റെയിൽവെ ബി കാബിൻ പരിസരത്ത് സംശയകരമായ നിലയിൽ കണ്ട ഇയാളെ തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

യു.പി തൻസി ജില്ലയിലെ ബഫ് റിന സ്വദേശി രാജേഷ് രഞ്ചക്(32) ആണ് പിടിയിലായത്. കഞ്ചാവ് കോഴിക്കോടെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ജില്ല പോലീസ് മേധാവി അജിത് കുമാറിന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഷൊർണൂർ സ്റ്റേഷൻ എസ്.ഐമാരായ ഡേവി, സേതുമാധവൻ, എ.എസ്.ഐ പ്രദീപ്, സജീഷ്, ജയശ്രീ, അരുൺ എന്നിവരുമടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Man arrested with 13 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.