പാലക്കാട്: സന്ധ്യയായാൽ നഗരത്തിലെ നിരത്തുകളിൽ നിറയുന്നത് കന്നുകാലികളും തെരുവു നായ്ക്കളും. ഇതിനെതിരെ നടപടിയെടുക്കേണ്ട നഗരസഭ കണ്ടില്ലെന്ന ഭാവം നടിക്കുന്നതിനാൽ ദുരിതത്തിലാവുന്നത് യാത്രക്കാരാണ്. തെരുവുവിളക്കുകൾ യഥാസമയം നന്നാക്കാത്തതിനാൽ നഗരം ഇരുട്ടിലായതോടെ യാതക്കാർ അപകടത്തിൽപെടുന്നത് പതിവായി.
വഴിയോരത്ത് മാലിന്യക്കുപ്പയിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുമെന്നതാണ് നഗരത്തിലേക്ക് കന്നുകാലികൾ എത്തുന്നത്. മാലിന്യം നീക്കുന്നതിൽ നഗരസഭ അലംഭാവം കാണിക്കുന്നതിനാൽ വലിയങ്ങാടി പച്ചക്കറി മാർക്കറ്റ്, പട്ടിക്കര ബൈപാസ്, കോളജ് റോഡ്, ഇന്ദിര ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിൽ തീറ്റതേടി എത്തുന്നത് നിരവധി കാലികളാണ്.
അലഞ്ഞുതിരിയുന്ന കാലികളെയും നായ്ക്കളെയും പിടികൂടാൻ പ്രത്യേക പദ്ധതിയില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതിനായി ചില ജീവനക്കാരെ നിയോഗിച്ചെങ്കിലും പീന്നീട് ഇതിൽനിന്ന് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.