ഒറ്റപ്പാലം: അമ്പലപ്പാറ സമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയവരുടെ തിക്കും തിരക്കും. പുലർച്ച നാലുമുതൽ ആശുപത്രിയിലെത്തി വരിയിൽ കാത്തുനിന്നവർക്ക് പൊലീസിൻെറ സഹായത്തോടെ ടോക്കൺ വിതരണം ചെയ്തു. 600ഓളം പേരാണ് വ്യാഴാഴ്ച രാവിലെ വാക്സിനെടുക്കാൻ ആശുപത്രിയിലെത്തിയത്. ആശുപത്രി കോമ്പൗണ്ടും കഴിഞ്ഞ് അമ്പലപ്പാറ-വേങ്ങശ്ശേരി റോഡിലേക്കും വരി നീണ്ടു. നേരത്തെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജനത്തിരക്ക് നിയന്ത്രണം വിട്ടതോടെ ആശുപത്രി അധികൃതർ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ് എത്തി നേരത്തെ മുതൽ വരി നിന്നിരുന്ന 300 പേർക്ക് ടോക്കൺ വിതരണം ചെയ്തു. സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി കുത്തിവെപ്പ് എടുത്തവരും ഇവരിലുണ്ട്. വൈകീട്ട് നാലുവരെ 334 പേർക്ക് കുത്തിവെപ്പ് നൽകിയതായും വെള്ളിയാഴ്ച മുതൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം കുത്തിവെപ്പ് നൽകാനാണ് തീരുമാനമെന്നും മെഡിക്കൽ ഓഫിസർ ഡോ. മാലിനി പറഞ്ഞു. pew_otp _ 1 പടം: അമ്പലപ്പാറ-വേങ്ങശ്ശേരി റോഡിലേക്ക് നീണ്ട കോവിഡ് കുത്തിവെപ്പിനെത്തിയവരുടെ വരി (പടം mail ൽ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.