ഒറ്റപ്പാലം: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കണ്ണിയംപുറം തോടിലെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നിർമാണ പ്രവൃത്തികൾ പൂർത്തിയായി. തോട്ടിൽ അടിഞ്ഞുകൂടിയ ചളിയടക്കമുള്ള മാലിന്യം നാല് ദിവസമെടുത്ത് മണ്ണുമാന്തി യന്ത്രത്തിൻെറ സഹായത്തോടെ നീക്കി. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന കണ്ണിയംപുറം തോട്ടിൽ വെള്ളമുയരുന്നതോടെ സമീപമുള്ള ശാന്തിനഗർ കോളനിക്കാരുടെ ജീവിതം ദുരിതത്തിലാകുന്നത് പതിവാണ്. 2018-19 വർഷങ്ങളിലെ പ്രളയം കോളനിവാസികളെ പലായനത്തിൽ കൊണ്ടെത്തിച്ചിരുന്നു. ഒഴുകിയെത്തിയ മരങ്ങളും പുതിയ പാലത്തിൻെറ നിർമാണത്തിൻെറ ഭാഗമായി ശേഖരിച്ചിരുന്ന കല്ലും മണ്ണും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതായിരുന്നു അന്നത്തെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണമായത്. കാലവർഷത്തിൻെറ മുന്നൊരുക്കമെന്ന നിലയിലാണ് ഇപ്പോൾ തോട് വൃത്തിയാക്കൽ നടത്തിയത്. പനമണ്ണ മുതൽ കണ്ണിയംപുറം വരെയുള്ള തോടാണ് വൃത്തിയാക്കിയത്. കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം പ്രദേശങ്ങളിലെ തോടുകളുടെ നവീകരണത്തിനായി 14.5 ലക്ഷം രൂപ വീതമാണ് നഗരസഭ അനുവദിച്ചിരുന്നത്. ഇതിൽ ഈസ്റ്റ് ഒറ്റപ്പാലം തോടിൻെറ വൃത്തിയാക്കൽ നേരേത്ത പൂർത്തിയാക്കിയിരുന്നു. പടം: കണ്ണിയംപുറം തോട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്ന ദൃശ്യം (പടം mail - ൽ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.