പാലക്കാട്: കോവിഡ് ഭീതി വീണ്ടും ശക്തമായതോടെ തിരക്കൊഴിഞ്ഞ് മലമ്പുഴ വിനോദസഞ്ചാര കേന്ദ്രം. കോവിഡ് വ്യാപനത്തിൻെറ ആദ്യഘട്ടത്തിൽ മാസങ്ങളോളം അടഞ്ഞുകിടന്ന കേന്ദ്രം തുറന്നത് പരിസരത്തെ ചെറുകിട വ്യാപാരികളടക്കമുള്ളവർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, മാർച്ചിൽ തമിഴ്നാട് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെ കോയമ്പത്തൂരും സമീപ ജില്ലകളിൽനിന്നുമുള്ള സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു. ഒപ്പം മറ്റ് ജില്ലകളിൽനിന്നുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു. ഇതിനിടെ പരീക്ഷാക്കാലവും റമദാനും എത്തിയതോടെ മലമ്പുഴയിൽ ആളൊഴിഞ്ഞു. സാധാരണ മാർച്ചിൽ പരീക്ഷ കഴിയുന്നതോടെ ഏപ്രിൽ, മേയ് മാസങ്ങൾ മലമ്പുഴയിൽ സീസണാണ്. എന്നാൽ, ഇത്തവണ ഇത് മാറിമറിഞ്ഞു. കോവിഡ് വ്യാപനനിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയതോടെ മേയിൽ സഞ്ചാരികളെ കാത്തിരുന്നവർ വീണ്ടുമൊരു അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ജനുവരിയില്‍ 88,433 മുതിര്‍ന്നവരും 18,409 കുട്ടികളുമടക്കം ആകെ 1,06,842 സന്ദര്‍ശകരാണ് മലമ്പുഴ ഉദ്യാനത്തിൽ എത്തിയത്. 28.8 ലക്ഷമായിരുന്നു വരുമാനം. എന്നാല്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ആകെ 75,862 പേരാണ് സന്ദര്‍ശിച്ചത്. ഇതില്‍ 63,245 മുതിര്‍ന്നവരും 12,617 കുട്ടികളുമുള്‍പ്പെടുന്നു. മാര്‍ച്ചില്‍ 53,129 മുതിര്‍ന്നവരും 10,444 കുട്ടികളും ഉള്‍പ്പെടെ 63,573 പേരെത്തി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രമം 20.48, 17.18 ലക്ഷമാണ് വരുമാനം. പ്രതീക്ഷയോടെ കാത്തിരുന്ന സീസണും കോവിഡ് കവർന്നതോടെ നിരാശയിലാണ് മലമ്പുഴ വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്നവർ. pew bin01 മലമ്പുഴ ഉദ്യാനം (ഫയൽ) മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങള്‍ കോവിഡ് രോഗവ്യാപന പ്രതിരോധത്തിൻെറ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കലക്ടർ മൃണ്‍മയി ജോഷി അറിയിച്ചു. 1. ഉദ്യാനത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കോവിഡ് പരിശോധന നിർബന്ധമാണ്. ഇതിന് ഉദ്യാനപരിസരത്ത് സൗകര്യം ഒരുക്കി. 2. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേക്ക് പ്രവേശനം. 3. ഉദ്യാനത്തിനകത്തും പുറത്തും വിനോദസഞ്ചാരികള്‍ സാമൂഹിക അകലം പാലിക്കണം. 4. എല്ലാ വിനോദസഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം. മലമ്പുഴ സെക്ടറല്‍ മജിസ്‌ട്രേറ്റ്, പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലമ്പുഴ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.