പാലക്കാട്: വനഭൂമികൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്ത് മലയോര കർഷകരെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിൻമാറണമെന്ന് ജില്ല കർഷക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സൈലൻറ് വാലി േദശീയ ഉദ്യാനത്തോട് ചേർന്ന് പ്രഖ്യാപിക്കപ്പെട്ട പരിസ്ഥിതി ദുർബല മേഖലയിൽ വലിയ തോതിൽ കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൈലൻറ്വാലി കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താതെ അംഗീകാരം നൽകാൻ കേരളത്തിൻെറ ഭാഗത്തുനിന്ന് അനുമതി നൽകിയിരിക്കുകയാണ്. പറമ്പിക്കുളം വനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട േസാണിലും നിരവധി ജനവാസ മേഖലകളുണ്ട്. ജില്ലയിൽ 31 വിേല്ലജുകളിൽ വനനിയമങ്ങൾ നടപ്പാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുജനങ്ങളുടെ ആശങ്ക അറിയിച്ചിട്ടും സർക്കാറും ജനപ്രതിനിധികളും ഒരു ഇടപെടലും നടത്താത്തത് പ്രതിഷേധാർഹമാണ്. കർഷക സംരക്ഷണ സമിതി ഭാരവാഹികളായ കെ.എം. മാത്യു, ജോൺ കൈതമറ്റം, അഡ്വ. കെ.ടി. തോമസ്, ജോസ് വടക്കഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.