മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് തന്നെ നിലനിർത്തി. കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടത്തോടെയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നത് മുതൽ നടന്ന തെരഞ്ഞെടുപ്പിൽ ഇത്‌വരെ യു.ഡി.എഫ് ആണ് ഭരണം കൈയാളുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ യു.ഡി.എഫ്-9, എൽ.ഡി.എഫ്-8 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ യു.ഡി.എഫ് 12 സീറ്റ് നേടി. എൽ.ഡി.എഫ് 5 സീറ്റിൽ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ മുസ്ലിം ലീഗിലുണ്ടായ വിഭാഗീയതയാണ് യു.ഡി.എഫിൻെറ ശക്തി കുറച്ചതെങ്കിൽ ഇത്തവണ അത് എൽ.ഡി.എഫിനെയാണ് ബാധിച്ചത്. വിജയത്തിനിടക്കും അലനല്ലൂർ ഡിവിഷനിൽ ഡി.സി.സി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് തോറ്റത് യു.ഡി.എഫിന് ക്ഷീണമായി. ഇദ്ദേഹത്തിൻെറ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിൽ ഉയർന്ന നീരസമാണ് തോൽവിക്ക് കാരണമെന്ന് പറയുന്നു. യു.ഡി.എഫിൽ ലീഗ് 6 , കോൺഗ്രസ് 6 എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം-3, സി.പി.ഐ-1, എൻ.സി.പി-1 എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.