മണ്ണൂരിൽ വ്യാജ വൈദ്യൻ പിടിയിൽ

* പിടിയിലായത് ഡി.എം.ഒവിന് ലഭിച്ച പരാതിയിൽ മങ്കര: യോഗ്യതയില്ലാതെ മണ്ണൂരിൽ ചികിത്സ നടത്തിയിരുന്നയാൾ പൊലീസ് പിടിയിൽ. മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ട പുത്തൻവീട്ടിൽ കെ.എം. മുഹമ്മദലിയാണ് (39) പിടിയിലായത്. പത്താം ക്ലാസ് പോലും യോഗ്യതയില്ലാതെ പാരമ്പര്യ വൈദ്യനെന്ന പേരിലാണ് ചികിത്സ നടത്തിവന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. മണ്ണൂരിലെ അറബി ചികിത്സാലയത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പരിശോധന. ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചികിത്സ ഉപകരണങ്ങളും വിവിധ കമ്പനികളുടെ മരുന്നുകളും പിടികൂടി. എടപ്പാളിലും ചികിത്സ നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹൃദ്രോഗം, പ്രമേയം പോലുള്ള രോഗങ്ങൾക്കും ഇയാൾ ചികിത്സ നടത്തുന്നുണ്ട്. വിദൂരസ്ഥലങ്ങളിൽനിന്ന് പോലും ആളുകൾ എത്താറുണ്ടന്നും പൊലീസ് പറയുന്നു. 18 വർഷത്തോളമായി ചികിത്സ നടത്തിവരുന്നതായി ഡി.എം.ഒ ഡോ. ഷിബു പറഞ്ഞു. ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. ശ്രീധർ, കെ.ആർ. നവീൻ, ഇ.എൻ. ബിജു, മങ്കര സി.ഐ ഹിദായത്തുല്ല മമ്പ്ര എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും സി.ഐ അറിയിച്ചു. ചിത്രം pew parishodhana മണ്ണൂരിലെ ചികിത്സ കേന്ദ്രത്തിൽ മങ്കര പൊലീസും ഡി.എം.ഒയും പരിശോധനക്കെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.