തിരൂർ: സംസ്ഥാനത്തിനും മലപ്പുറം ജില്ലക്കും ആശ്വാസമായി ജനശതാബ്ദി സാധാരണ പോലെ സർവിസ് തുടരും. കോവിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ജനശതാബ്ദി ഉൾപ്പെടെ ട്രെയിൻ സർവിസുകൾ അധികൃതർ നിർത്താനൊരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു. ഇതിനെതിരെ ജനപ്രതിനിധികളും യാത്രക്കാരും സംഘടനകളും രംഗത്തുവരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജില്ലയിലെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ജനശതാബ്ദി സർവിസ് പതിവുപോലെ തുടരാൻ തീരുമാനിച്ചത്. തിരൂരിൽനിന്ന് തലസ്ഥാനത്തേക്ക് നിരവധി യാത്രക്കാരാണ് ജനശതാബ്ദിയെ ആശ്രയിക്കുന്നത്. മലപ്പുറം ജില്ലയിൽ തിരൂരിൽ മാത്രമാണ് ഈ െട്രയിനിന് സ്റ്റോപ്പുള്ളത്. കോവിഡും ലോക് ഡൗണും മൂലം പൊതുഗതാഗത യാത്രകൾ പലരും ഉപേക്ഷിച്ചതാണ് റെയിൽവേയെയും പ്രതിസന്ധിയിലാക്കിയത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ട്രെയിൻ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് കണക്കുകളിൽനിന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.