മലപ്പുറം: ഭൂരിപക്ഷ വർഗീയതക്കൊപ്പം ന്യൂനപക്ഷങ്ങൾക്കിടയിൽ അതേ കാർഡ് കളിക്കാൻ വേറൊരു കൂട്ടരും വരുന്നുണ്ടെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ബാബരി മസ്ജിദ് തകർന്നപ്പോൾ ഇത് വളക്കൂറുള്ള മണ്ണാണെന്ന് കണ്ട് പുതിയ തീവ്രവാദ പാർട്ടികൾ ജനിച്ചു. അവ പിന്നീട് അകാലചരമം പ്രാപിച്ചു. ശക്തമായ കാമ്പയിൻ അന്ന് ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുണ്ടായി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ തെറ്റാണ്. പരമ്പരാഗതമായി പാണക്കാട് തങ്ങൾമാർ പറയുന്നതാണത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഇല്ലാതാക്കാൻ ലീഗ് സംഘടിപ്പിച്ച സൗഹൃദസംഗമങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കണം. സൗഹൃദസംഗമങ്ങളിലെ നിർദേശങ്ങൾ രേഖയാക്കും. അതിൽ ഉചിതമായവ സമർപ്പിക്കും. ഭൂരിപക്ഷ സമുദായത്തിലെ മതേതര വിശ്വാസികളുമായി ചേർന്ന് ഈ കാമ്പയിൻ മുന്നോട്ട് കൊണ്ടുപോകുമെന്നും മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമത്തോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.