പാലക്കാട്: സ്വകാര്യ ടെലികോം കമ്പനിക്ക് കേബിൾ വലിക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി-യു.ഡി.എഫ് ബഹളം. തുടർന്ന് കമ്പനി കുടിശ്ശികയാക്കിയ ഒമ്പതുകോടിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ യോഗത്തിൽ തീരുമാനമായി. തുക പിരിച്ചെടുക്കാൻ കഴിവില്ലാത്ത ബി.ജെ.പി, ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാറിന്‍റെയും തലയിൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. 2014ൽ യു.ഡി.എഫ് ഭരണസമിതി അനുമതി നൽകി വരുത്തിവെച്ച കുടിശ്ശിക പിരിച്ചെടുക്കാൻ ബി.ജെ.പി അധികാരത്തിലേറി ആറുവർഷം പിന്നിട്ടിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കാണിച്ച് സി.പി.എം അംഗങ്ങളും രംഗത്തെത്തിയതോടെ കൗൺസിൽ ബഹളമയമായി. പുതിയ പേരിലാണ് സ്വകാര്യ ടെലികോം കമ്പനി നിലവിൽ കേബിൾ വലിക്കാൻ അനുമതിക്കായി അപേക്ഷ നൽകിയത്. ഇതിന് നഗരസഭ അനുമതിയും നൽകി. നിലവിൽ കമ്പനി നഗരസഭ പരിധിയിൽ മൂവായിരത്തോളം പോസ്റ്റുകൾ സ്ഥാപിച്ചതായി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചു. ഇനി പോസ്റ്റുകൾ സ്ഥാപിച്ചാൽ പിഴുതെടുക്കുമെന്ന് കൗൺസിലിൽ അംഗങ്ങൾ ഒന്നാകെ പ്രഖ്യാപിച്ചു. തുടർന്ന് പോസ്റ്റുകൾ സ്ഥാപിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് കൗൺസിലിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.