മധു വധം: സർക്കാർ സൗകര്യങ്ങൾ നൽകുന്നില്ലെന്ന് പരാതിയില്ല -പ്രോസിക്യൂട്ടർ

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂട്ടർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്ന മധുവിന്റെ ബന്ധുക്കളുടെ ആരോപണം തള്ളി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. രാജേന്ദ്രൻ. പ്രോസിക്യൂട്ടർക്ക് കോടതിയിൽ ഹാജരാകാനുള്ള ഫീയും അനുബന്ധ ചെലവുകളും സാധാരണ ഗതിയിൽ കേസിന്റെ അവസാനം മാത്രമേ ലഭിക്കൂവെന്നും യാത്രക്കായി പൊലീസ് വാഹന സൗകര്യവും താമസത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. നിലവിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തനാണ്. താൻ ഈ കേസിൽ ഹാജരാകുന്നത് പ്രതിഫലം ആഗ്രഹിച്ചല്ല. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികൾ കൂറ് മാറുന്നത് കേസുകളിൽ പതിവാണെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.