പാലക്കാട്: വാളയാർ അമ്മക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദിവാസി നേതാവ് തലമുണ്ഡനം ചെയ്തു. ആദിവാസി സംരക്ഷണസംഘം നേതാവ് മാരിയപ്പൻ നീലിപ്പാറയാണ് വാളയാർ സമരപ്പന്തലിലെത്തി തലമുണ്ഡനം ചെയ്തത്. കേസിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിറ്റേദിവസം തലമുണ്ഡനം ചെയ്ത് ജനങ്ങളെ അഭിമുഖീകരിക്കുമെന്ന് വാളയാർ അമ്മ നേരത്തെ നിലപാട് പ്രഖ്യാപിച്ചിരുന്നു. സമരപ്പന്തലിൽനിന്ന് പ്രകടനമായി നഗരത്തിൽ സഞ്ചരിച്ച് തിരിച്ചെത്തിയശേഷമാണ് തലമുണ്ഡനം ചെയ്തത്.
വിളയോടി വേണുഗോപാൽ, വി.എം. മാർസൻ, പി.എച്ച്. കബീർ, അറമുഖൻ പത്തിച്ചിറ, സുലൈമാൻ, കെ. മായാണ്ടി, എം.എം. കബീർ, എ.എ. വിൻസൻറ്, അനിത ഷിനു, സി.ആർ. നീലകണ്ഠൻ, കെ. വാസുദേവൻ, നൗഫിയ നസീർ, സന്തോഷ് മലമ്പുഴ, പി. ലുക്മാൻ, അശോകൻ നെന്മാറ, സെയ്ത് മൊഹമ്മദ് പ്യാരി, വി. പത്മമോഹൻ, ഗോപാലൻ മലമ്പുഴ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച നാലിന് പ്ലാച്ചിമട ഐക്യദാർഢ്യസമിതി സംസ്ഥാന ജനറൽ കൺവീനർ അറമുഖൻ പത്തിച്ചിറ ഐക്യദാർഢ്യ ശിരോമുണ്ഡനം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.