തിരൂർ: തുഞ്ചൻപറമ്പിൽ ഈ വർഷത്തെ തുഞ്ചൻ കലോത്സവം ഒക്ടോബർ ഒന്നു മുതൽ അഞ്ചു വരെ നടക്കും. അഞ്ചിന് പൂലർച്ച അഞ്ചു മുതൽ ഒന്നുവരെയാണ് വിദ്യാരംഭം. കോവിഡ് ആശങ്കയിൽ രണ്ടു വർഷം നടത്താതിരുന്ന കലോത്സവവും വിദ്യാരംഭവും ഇക്കുറി ഭംഗിയായി നടത്താൻ ചെയർമാൻ എം.ടി. വാസുദേവൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് യോഗം തീരുമാനിച്ചു. എഴുത്തുകാരും പാരമ്പര്യ എഴുത്താശാന്മാരും കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. വിദ്യാരംഭത്തിന് മുൻകൂർ രജിസ്ട്രേഷനില്ല.
നൃത്ത സംഗീത പരിപാടികൾ, കവികളുടെ വിദ്യാരംഭം, ഭാഷാശുദ്ധി മത്സരം, പുസ്തക പൂജവെപ്പ്, തുഞ്ചൻ ട്രസ്റ്റ് പുസ്തകപ്പുര എന്നിവയുമുണ്ടാവും. കലോത്സവം നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവൻ നായർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.