മഞ്ചേരി: ആനക്കയം പാണായിയിൽ തെരുവുനായുടെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ചേനംകുളം മുനീറിന്റെ മകൻ ഫിസാൻ അഹമ്മദ് (മൂന്ന്), കെ.പി. കോയാമിന്റെ ഭാര്യ സാജിദ (44), ചാലിൽ ചിരട്ടപറമ്പൻ സൈനബ (70), ചിറക്കപറമ്പത്ത് ശിഹാബുദ്ദീൻ (39), ചാലിൽ കിഴക്കേതലാപ്പിൽ ഹാമിദ് ഫാസ (ഏഴ്), കൂരിമണ്ണിൽ മേലേമണ്ണിൽ ഹഫ്സത്ത് (50), പാണായി വെങ്ങാലൂർ അരീക്കൽ പടിഞ്ഞാറേതിൽ സുമംഗല (50), പേരമകൻ ധനവ് (ഒന്നര), കാടേരി റൈഹാനത്ത് (35) എന്നിവർക്കാണ് കടിയേറ്റത്.
വളർത്തു നായ്കൾക്കും ഒരു ആടിനും കടിയേറ്റു. ശനിയാഴ്ച രാവിലെ 8.15 മുതൽ ഉച്ചക്ക് 1.10 വരെ പാണായിയിയുടെ വിവിധ ഭാഗങ്ങളിൽ നായുടെ പരാക്രമം തുടർന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഫിസാൻ അഹമ്മദിനാണ് ആദ്യം കടിയേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. എല്ലാവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ വളർത്തു നായ്കൾക്കും ആടിനും വാക്സിൻ നൽകി. ആനക്കയം പഞ്ചായത്ത് അധികൃതർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. രാത്രിയോടെ നായെ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.