പെരിന്തൽമണ്ണ: നിരവധി ലഹരി കടത്ത് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ പെരിന്തൽമണ്ണ ചെറുകര പുളിങ്കാവ് സ്വദേശി പാലത്തൊടി വീട്ടിൽ അബ്ദുൽ മുജീബിനെ (39) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ജില്ല പൊലിസ് മേധാവി സുജിത്ത് എസ്. ദാസിന്റെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ പ്രേം കുമാർ ഉത്തരവിറക്കിയത് പ്രകാരമാണ് നടപടി.
ഇയാൾക്കെതിരെ അവസാന മൂന്ന് കേസുകളിൽ 20 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ വർഷം ജനുവരിയിൽ 12 കിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ കഴിഞ്ഞ മാസമാണ് ജയിലിൽനിന്ന് ഇറങ്ങിയത്.
പെരിന്തൽമണ്ണ, കൊളത്തൂർ, തിരൂർ സ്റ്റേഷനുകളിലായി കഞ്ചാവ് വിൽപന, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. പെരിന്തൽമണ്ണ ഇൻസ്പക്ടർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.