ആനമങ്ങാട് കൃഷ്ണപടി വളവിൽ ലോറി മറിഞ്ഞു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് കൃഷ്ണപടി വളവിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൃഷ്ണപടി, വിളക്കത്ര വളവുകൾ വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്നു.

നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപെട്ടിട്ടുണ്ട്. കണ്ണൂരിൽനിന്ന് സേലത്തേക്ക് ഡോറുകൾ കയറ്റി പോവുകയായിരുന്ന ലോറിയാണ് കൃഷ്ണപടി വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ലോറി തൊഴിലാളികളായ രണ്ട് തമിഴ്നാട് സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞതെന്ന് ലോറി തൊഴിലാളികൾ പറയുഞ്ഞു. വാഹനങ്ങളുടെ അമിതവേഗവും ഈ ഭാഗത്ത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വാഹനങ്ങൾക്ക് കാണുംവിധം ഈ ഭാഗത്ത് അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.

ഈ ഭാഗത്ത് വളവുകൾ നിവർത്തി റോഡ് നിർമിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല.

Tags:    
News Summary - lorry overturned in anamangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.