പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ബസ് കാറിൽ തട്ടിയെന്ന് കുറ്റപ്പെടുത്തി ഡ്രൈവറെ മർദിച്ചു പരിക്കേൽപ്പിച്ചു. ശനിയാഴ്ച രാത്രി 8.20ന് പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവം. മലപ്പുറം ഡിപ്പോയിലെ ജീവനക്കാരനും കോഴിക്കോട്-പാലക്കാട് റൂട്ടിലെ ബസിലെ ഡ്രൈവറുമായ പ്രദീപിനെ പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ വന്നയാളെ കെ.എസ്.ആർ.ടി. സി ജീവനക്കാർ തടഞ്ഞുവെച്ച ശേഷം പെരിന്തൽമണ്ണ പൊലീസിന് കൈമാറിയതായി ഡിപ്പോ അധികൃതർ അറിയിച്ചു. പ്രദീപിന്റെ നെറ്റി പൊട്ടി രക്തം ഒഴുകിയതോടെ പാലക്കാട്ടേക്ക് പോകേണ്ട സർവിസ് റദ്ദാക്കി യാത്രക്കാരെ മറ്റൊരു ബസിൽ അയച്ചു. പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള സർവിസിനിടെ റോഡിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാർ യാത്രികർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.