mpdmwtir musthafa കാറിടിച്ച് ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ മരിച്ചു തിരൂർ: കാറിടിച്ച് ഭിന്നശേഷിക്കാരനായ ചായക്കട നടത്തിപ്പുകാരൻ മരിച്ചു. നടുവിലങ്ങാടി ചാളക്കപറമ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫയാണ് (56) മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30ഓടെയാണ് അപകടം. കട തുറക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ നടുവിലങ്ങാടിൽവെച്ച് കണ്ണൂർ ഭാഗത്തുനിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത മുസ്തഫ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് മരിച്ചു. മുസ്തഫയുടെ മാതാവ്: വലിയപീടിയേക്കൽ ആമിന കുട്ടി. ഭാര്യ: ഫാത്തിമ (കോലുപാലം). മക്കൾ: ഷഹല, ബദരിയ്യ, നസീത, മുഹമ്മദ് മുർഷിദ്. മരുമക്കൾ: ഇബ്രാഹിം (പകര), ഹമീദ് (പുത്തൻതെരു), സബീൽ (അന്നാര). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബൂബക്കർ, റസാഖ്, അഷ്റഫ്, റിയാസ്, റഫീഖ്, മുഹമ്മദലി, അസ്മാബി, ഖദീജ, സൗദാബി. തിരൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച രാത്രി ഒമ്പതിന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.