വേങ്ങര: പരിമിതികളെ അതിജീവിച്ച അരുണിന് സര്‍ക്കാറിെൻറ പ്രത്യേക ആദരം. ശാരീരിക വൈകല്യങ്ങൾ വകവെക്കാതെ കര്‍ഷകനായി മാറിയ അരുണിന് (58) സംസ്ഥാന കാർഷിക അവാർഡാണ് ലഭിച്ചത്. ഊരകം മേല്‍മുറി പുല്ലഞ്ചാല്‍ കാരാട്ട് നാരായണൻ നായരുടെയും കാരാട്ട് മാധവിക്കുട്ടിയുടെയും മകനായ ഇദ്ദേഹം 40 വര്‍ഷത്തോളമായി തളര്‍ത്തിയ ശരീരത്തോട് മല്ലിട്ട് കൃഷിയില്‍ നൂറുമേനി വിളയിക്കുകയാണ്.
ഊരകംമലയുടെ താഴ്വാരത്ത് പുല്ലഞ്ചാലിൽ താമസിക്കുന്ന അരുണ്‍കുമാറിന് ജന്മന സംസാരശേഷിയും ഭാഗികമായി ചലനശേഷിയുമില്ല. പരാശ്രയമില്ലാതെ ഒന്നിനും കഴിയാത്തത് കാരണം സ്കൂൾ വിദ്യാഭ്യാസം പോലും ലഭിച്ചില്ല. അന്നുതൊട്ടെ പഠനവും വിനോദവുമല്ലാം കൃഷിയും കൃഷി പരിപാലനവുമായിരുന്നു.
തുടക്കത്തിൽ വീട്ടുവളപ്പിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും പരിപാലിച്ചുമാണ് കൃഷിജോലികളിലേക്കിറങ്ങിയത്. പിന്നീട് വീടിനോട് ചേർന്ന വയലിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി ചെയ്ത് മുഴുസമയ കർഷകനായി. 20 വർഷമായി ഇത് തുടരുന്നു. മണ്ണ് കിളക്കുന്നത് തൊട്ട് വളമിടുന്നതടക്കമുള്ള ജോലികൾ അരുൺ തനിച്ചാണ് നിർവഹിക്കുന്നത്. പരാശ്രയം കൂടാതെ വീട്ടിലെത്താന്‍ കഴിയാത്ത അരുണിനെ സഹായിക്കുന്നത് അമ്മയാണ്. ഉൽപന്ന വിപണനം, വളമെത്തിക്കല്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും സഹായിയായി പ്രവര്‍ത്തിക്കുന്നത് അയല്‍വാസി പള്ളിയാളി സൈതലവിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.