പട്ടിക്കാട്: മതപണ്ഡിതർ സമുദായ ഐക്യത്തിനും മതസൗഹാർദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിെൻറ മഹത്തായ െപെതൃകം നശിപ്പിക്കാൻ അനുവദിച്ചുകൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ 58-ാം വാര്‍ഷിക, 56-ാം സനദ്ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം വിഭാവനം ചെയ്യുന്നത് സ്നേഹവും സമാധാനവുമാണ്. അക്രമം, വർഗീയത, തീവ്രവാദം എന്നിവ ഇസ്ലാം അംഗീകരിക്കുന്നില്ല. വിവിധ മതവിശ്വാസികൾ സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന നാടാണിത്.
എല്ലാ മതവിശ്വാസികളും ചേർന്നാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. ഈ ഐക്യം ഇല്ലാതാക്കാൻ ശ്രമം നടക്കുമ്പോൾ മതപണ്ഡിതർക്കും പ്രബോധകർക്കും വലിയ ഉത്തരവാദിത്തമുണ്ട്. സനദ് വാങ്ങി പുറത്തിറങ്ങുന്നവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആർജിച്ച വിജ്ഞാനം സമുദായത്തിനും രാജ്യത്തിനും ഉപകരിക്കുന്നതാകണം. വിദ്യാഭ്യാസം നൽകി സമുദായത്തെ ശാക്തീകരിക്കാൻ ഫൈസിമാർ മുൻൈകയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.