മലപ്പുറം: ജില്ല ആസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ കോട്ടക്കുന്നിൽ ഇ.എം.എസ് സ്ക്വയർ വരുന്നു. ഇതിനായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ കരട് രൂപം ടൂറിസം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. കരട് റിപ്പോർട്ടിൽ നാല് കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവായി നൽകിയിരിക്കുന്നത്. വിശദമായ പദ്ധതി തയാറാക്കാനുണ്ട്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി തയാറാക്കുന്നത്. ഇത് പൂർത്തിയായതിനുശേഷം അംഗീകാരത്തിനായി ടൂറിസം വകുപ്പിന് സമർപ്പിക്കും.
കോട്ടക്കുന്നിെൻറ പ്രധാന കവാടത്തിലും അതിനോടനുബന്ധിച്ചുള്ള മേഖലകളിലുമാണ് വികസനപ്രവൃത്തികൾ നടക്കുക. കോട്ടക്കുന്നിൽ വിവിധ ഭാഗങ്ങൾ സൗന്ദര്യവത്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുൻവശത്ത് ഒഴിഞ്ഞുകിടക്കുന്ന ഭാഗവും പ്രവേശന കവാടത്തിൽ മഴക്കുഴികളുള്ള മേഖലയുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻവശത്ത് ഇരിപ്പിടങ്ങൾ, ഒാപൺ തിയറ്ററുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോട്ടക്കുന്നിലേക്കുള്ള റോഡിൽ റവന്യൂ വകുപ്പിെൻറ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും അനുബന്ധ വികസന പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിനായി സ്ഥലം റവന്യൂ വകുപ്പിൽനിന്ന് ഡി.ടി.പി.സിക്ക് കൈമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.