ചേലേമ്പ്ര: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ദേശീയപാത ജില്ല അതിർത്തിയിലെ പുല്ലിപ്പറമ്പ് റോഡ് ജങ്ഷൻ. രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതക്കുരുക്ക് പതിവാണ്.
കിലോമീറ്ററുകൾ അപ്പുറം വരെ വാഹനങ്ങളുടെ നീണ്ടനിര കാണാം. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസിനെ നിയോഗിച്ചിട്ടില്ല. ശനിയാഴ്ച വൈകീട്ട് ഗതാഗതക്കുരുക്കഴിക്കാൻ ചേലേമ്പ്ര സ്വദേശിനിയായ ഒരു സ്ത്രീ വരെ രംഗത്തിറങ്ങി.
നാട്ടുകാർ രംഗത്തിറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആറുവരിപ്പാത നിർമാണത്തെ തുടർന്ന് ഉണ്ടാക്കിയ ഗതാഗത പരിഷ്കരണമാണ് ഗതാഗതക്കുരുക്കിന് കൂടുതൽ കാരണം.
വീതികുറഞ്ഞ സർവിസ് റോഡിലൂടെയാണ് ഇപ്പോൾ മുഴുവൻ വാഹനങ്ങളും പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.