കോട്ടക്കൽ: ഏറ്റവും കുറഞ്ഞ കാൻവാസിൽ ഏഴ് ലോകാത്ഭുതങ്ങൾ വരച്ച ബിരുദധാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ അംഗീകാരം. പറപ്പൂർ കൊളക്കാട്ടിൽ അനസ്-ലൈല ദമ്പതികളുടെ മകൻ ലബീബാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. 3.5 സെൻറീമീറ്റർ നീളത്തിലും അത്ര തന്നെ ഉയരത്തിലുമുള്ള ഏഴ് ലോകാത്ഭുതങ്ങളാണ് സിംഗിൾ പേപ്പറിൽ കോറിയിട്ടത്.
40 മിനിറ്റ് മാത്രമാണ് ഇതിന് വേണ്ടിവന്നത്. ചൈന വൻമതിൽ, താജ്മഹൽ, പെട്ര ജോർദാൻ എന്നിവയടങ്ങിയതാണ് മിനിയേച്ചർ. ലോക്ഡൗൺ നാളുകളിലെ ഒഴിവുസമയങ്ങളാണ് പുതിയ ആശയത്തിലേക്ക് വഴിവെച്ചത്.
ഡിഗ്രിക്കുശേഷം സി.എം.എക്ക് ചേർന്നിരിക്കുകയാണ് യുവകലാകാരൻ. പഠനത്തോെടാപ്പം ചിത്രം വരയും കൊണ്ടുപോകാനാണ് തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി ലബീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.