ചിന്നംവിളിച്ച് ജനവാസമേഖലയിൽ കാട്ടാനകൾ

കാളികാവ്: കാട് കയറാതെ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളിൽ തമ്പടിക്കുന്നു. കാളികാവ് മങ്കുണ്ടിലും ചോക്കാട് ചേനപ്പാടിയിലുമാണ് കാട്ടാനകളിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. മങ്കുണ്ടിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് പുല്ലങ്കോട് എസ്റ്റേറ്റിലൂടെ വീണ്ടും കാട്ടാനകളെത്തിയത്. ശബ്ദം കേട്ട് നാട്ടുകാർ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു.

പടക്കം പൊട്ടിച്ചും മറ്റു ശബ്ദങ്ങൾ ഉണ്ടാക്കിയും കാട്ടാനകളെ നാട്ടുകാരുടെ സഹായത്തോടെ കാട് കയറ്റി. ബുധനാഴ്ച രാവിലെ ചേനപ്പാടി ഭാഗങ്ങളിൽ കാട്ടാനകൾ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിലും എസ്റ്റേറ്റിന് പുറത്തുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്തും കാട്ടാനകളെത്തി. ചേനപ്പാടിയിലും ജനവാസകേന്ദ്രത്തിലാണ് കാട്ടാനകൾ ഇറങ്ങിയത്. നിരന്തരമായി വനത്തിൽനിന്ന് കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Wild elephants roaring in residential areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.