അഫ്സൽ

വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ച സംഭവം: യുവാവ് പിടിയിൽ

കാളികാവ്: ആറുമാസം മുമ്പ് കഞ്ചാവ് കൈവശംവെച്ച സംഭവത്തിൽ യുവാവിനെ നിലമ്പൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചോക്കാട് പരുത്തിപ്പറ്റ സ്വദേശി ചെർളക്കോടൻ അഫ്സലിനെയാണ് (31) നിലമ്പൂർ എക്സൈസ് സി.ഐ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ ചോദ്യം ചെയ്യലിനിടെയാണ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്.

2022 ആഗസ്റ്റിലാണ് പരുത്തിപെറ്റയിലെ വീട്ടിൽനിന്ന് 1.580 കിലോ കഞ്ചാവ് പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആളില്ലാതെ അടച്ചുപൂട്ടിയ വീട് കുത്തിത്തുറന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ, പ്രതിയെ പിടികൂടാനായിരുന്നില്ല. മറ്റൊരു ലഹരി കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെയാണ് പരുത്തിപ്പറ്റ കേസിൽ അഫ്സലിന്‍റെ പങ്ക് വ്യക്തമായത്. നിലമ്പൂർ എക്സൈസ് സി.ഐ എ.ആർ. രതീഷ്, പ്രിവന്‍റിവ് ഓഫിസർമാരായ ആർ. സുരേഷ് ബാബു, പി.കെ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ അഖിൽ ദാസ്, സി.കെ. റംഷുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.സി കോടതിയിൽ ഹാജറാക്കി. രാസലഹരി കൈവശം വെച്ചതിന് പ്രതിക്കെതിരെ കാളികാവ് പൊലീസ് സ്റ്റേഷനിലും കാളികാവ് എക്സൈസ് റേഞ്ച് ഓഫിസിലും കേസുണ്ട്.

Tags:    
News Summary - Ganja seized from home: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.