പ്രതീകാത്മക ചിത്രം
തേഞ്ഞിപ്പലം: പള്ളിക്കൽ ബസാറിലെ എ.ആര്‍.ഡി 88 നമ്പർ റേഷൻ കടയിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 19 ചാക്ക് അരി പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിലെയും സിവിൽ സപ്ലൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിലാണിത്. സംഭവത്തെ തുടർന്ന് പിഴ ചുമത്താൻ ലൈസൻസിക്ക് നോട്ടീസ് നൽകി.
എ.ആര്‍.ഡി 88 നമ്പർ റേഷന്‍ കടയില്‍നിന്ന് വാങ്ങിയ അരിയില്‍ പുഴുക്കളും പ്രാണികളും ഉണ്ടായിരുന്നതായ നാട്ടുകാരുടെ പരാതിയില്‍ പള്ളിക്കല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷീബയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പഴകിയതും കീടങ്ങള്‍ ഉള്ളതുമായ അരി കണ്ടെത്തിയിരുന്നു.
പിടിച്ചെടുത്ത അരി നശിപ്പിക്കുമെന്നും സാമ്പിള്‍ വിശദ പരിശോധനക്കായി കോഴിക്കോട് (ആര്‍.എ.എല്‍) ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന റിപ്പോര്‍ട്ട് ലഭ്യമായാൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫിസര്‍ പി. പ്രമോദ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ബിന്ദു, വള്ളിക്കുന്ന് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ ജിജി മേരി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.