മോങ്ങം: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളിയ തലമുടി മാലിന്യം നാട്ടുകാർ തിരികെ കയറ്റിച്ചു. മൊറയൂർ പഞ്ചായത്തിലെ തടപറമ്പിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ബാർബർ ഷോപ്പിൽനിന്നുള്ള തലമുടികൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുകയായിരുന്നു. രാവിലെ മുതൽ വിവിധ ലോറികളിലായി എട്ടോളം ലോഡ് കൊണ്ടുവന്ന് തള്ളിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
തിരികെ കൊണ്ടുപോകാൻ കരാറുകാർ ആദ്യം വിമുഖത കാണിച്ചെങ്കിലും നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പ്രശ്നത്തിൽ ഇടപെടുകയും കരാറുകരോട് രാത്രിക്കകം തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥലം ഉടമയുടെ സമ്മതപ്രകാരമാണ് ഇവിടെ തള്ളിയതെന്നാണ് കരാറുകാരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.