തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിന് പിറക് വശത്തുനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സർവകലാശാല കായിക വിഭാഗം വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡും ഗോഡ് സ്ക്വാഡും നടത്തിയ വിശദ പരിശോധനയിൽ ഇവ ഉഗ്ര ശേഷിയുള്ള ഗുണ്ട് ആണെന്ന് സ്ഥിരീകരിച്ചു.
സ്ഫോടക ശേഖരം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂരിൽനിന്നുള്ള വിദഗ്ധ സംഘമെത്തി ഞായറാഴ്ച ഇവ നിർവീര്യമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് വിദ്യാർഥികൾ സ്ഫോടക വസ്തുക്കൾ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. രാത്രി 10.30ഓടെയാണ് ഇവ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടക ശേഖരം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. വിഷയത്തിൽ തുടർ നടപടികൾ വരും ദിവസങ്ങളിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.