കരുവാരകുണ്ട്: കൽക്കുണ്ട് അട്ടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മോഴയാന ചെരിഞ്ഞു. നന്നേ അവശയായതിനാൽ 150 മീറ്റർ അകലെയുള്ള കാട്ടിലേക്ക് കയറാൻപോലുമാവാതെ വനം വകുപ്പിെൻറ സുരക്ഷയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലർച്ചയോടെയാണ് ചെരിഞ്ഞത്.
കൽക്കുണ്ട് അട്ടി-ആർത്തല റോഡോരത്തെ കുന്നത്ത് ടോമി മാത്യുവിെൻറ തോട്ടത്തിൽ ഒരാഴ്ചയായി അവശനിലയിൽ കഴിഞ്ഞ ആനക്ക് വ്യാഴാഴ്ചയാണ് ചികിത്സ തുടങ്ങിയത്. ആനയുമായുള്ള ഏറ്റുമുട്ടലിൽ വയറ്റിൽ ക്ഷതമേറ്റിരുന്നു.
വയറ്റിനകത്തെ ക്ഷതത്തിൽ അണുബാധയുണ്ടായി കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വയനാട് വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെ ചെരിഞ്ഞ സ്ഥലത്തു തന്നെ ജഡം ദഹിപ്പിച്ചു. സൈലൻറ്വാലി ഡി.എഫ്.ഒ സാമുവൽ വി. പച്ചൗ, സൗത്ത് വയനാട് ഡി.എഫ്.ഒ സജികുമാർ, മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ, നിലമ്പൂർ നോർത്ത് എ.സി.എഫ് ജോസ് മാത്യു, സൈലൻറ്വാലി റേഞ്ചർ ഡി. അജയ്ഘോഷ്, കാളികാവ് റേഞ്ചർ പി. സുരേഷ്, ഡെപ്യൂട്ടി റേഞ്ചർമാരായ സി. ശശികുമാർ, എ.എം. മുഹമ്മദ് ഹാഷിം തുടങ്ങി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും കരുവാരകുണ്ട് പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.