വളാഞ്ചേരി: കാർ യാത്രക്കാരനിൽ നിന്ന് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം രേഖകളില്ലാത്ത 26,83,500 രൂപ പിടികൂടി. തൃശൂർ തളി സ്വദേശി വലിയപീടിയേക്കൽ അബ്ദുൽ ഖാദറിനെയാണ് (37) പണവും കാറും സഹിതം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 11 ഓടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന് സമീപം വാഹന പരിശോധനക്കിടെയാണ് സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. അബ്ദുൽ ഖാദറിൽ നിന്ന് ജനുവരിയിൽ 48 ലക്ഷം രൂപ പിടികൂടിയിരുന്നു. പരിശോധന സംഘത്തിൽ സി.ഐയെ കൂടാതെ എസ്.ഐ നൗഷാദ്, സി.പി.ഒ മാരായ ആൻസൺ, ജോൺസൻ, വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ആദായ നികുതി വകുപ്പിനേയും എൻഫോഴ്സ്മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം സേലത്ത് നിന്ന് പെരുമ്പാവൂരിലേക്ക് ഇന്നോവ കാറിൽ കടത്തിയ 1,80,50,000 രൂപയും, തിരിപ്പൂരിൽ നിന്ന് വേങ്ങരയിലേക്ക് ബൊലേറോയിൽ കടത്താൻ ശ്രമിച്ച 44,00,000 രൂപയും വളാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.