ഭീതി കനക്കുന്നു: 22 പേര്‍ക്ക് കൂടി കോവിഡ്

മൂന്നുപേര്‍ വിദേശരാജ്യങ്ങളില്‍നിന്നും ബാക്കിയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവർ കണ്ണൂർ: കോവിഡ് ഭീതിയിൽനിന്ന് കരകയറാനാവാതെ കണ്ണൂർ. ബുധനാഴ്ച ജില്ലയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ബാക്കിയുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗബാധിതരിൽ 10 പേർ ബംഗളൂരുവിൽനിന്ന് എത്തിയവരാണ്. സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനും ഡി.എസ്.സി ജീവനക്കാരനും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 637 ആയി. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രണ്ടു കണ്ണൂര്‍ സ്വദേശികള്‍ ബുധനാഴ്ച രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി കുവൈത്തില്‍നിന്ന് ജൂണ്‍ 11ന് ജെ9 1415 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 37കാരന്‍, 24ന് ഇതേ വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 53കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് സൗദി അറേബ്യയില്‍നിന്നുള്ള എസ്.എക്‌സ് 3892 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 60കാരന്‍ എന്നിവരാണ് വിദേശത്തുനിന്നെത്തിയവര്‍. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 28ന് ഗോവ, ബംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ പയ്യന്നൂര്‍ സ്വദേശി 26കാരന്‍, ഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിനില്‍ ജൂണ്‍ 26ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴിയെത്തിയ കരിവെള്ളൂര്‍ സ്വദേശികളായ നാലു വയസ്സുകാരി, 24കാരന്‍, 35കാരന്‍, മംഗള എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ബംഗളൂരുവില്‍നിന്ന് ജൂണ്‍ 25ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ പെരിങ്ങോം സ്വദേശി 45കാരന്‍, 27ന് എത്തിയ തളിപ്പറമ്പ് സ്വദേശി 61കാരി, ചൊക്ലി സ്വദേശി 18കാരന്‍, ജൂലൈ രണ്ടിനെത്തിയ വേങ്ങാട് സ്വദേശി 52കാരന്‍, പാനൂര്‍ സ്വദേശി 31കാരന്‍, ജൂലൈ മൂന്നിനെത്തിയ പാനൂര്‍ സ്വദേശി 52കാരന്‍, ജൂലൈ നാലിനെത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂലൈ അഞ്ചിനെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 40കാരന്‍, ജൂണ്‍ 26ന് ചെന്നൈയില്‍നിന്ന് എത്തിയ മൊറാഴ സ്വദേശി 50കാരി, 28ന് എത്തിയ രാമന്തളി സ്വദേശി 21കാരന്‍, ജൂലൈ മൂന്നിന് മുംബൈയില്‍നിന്നെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 30കാരി, ജൂലൈ ഒന്നിന് ഹൈദരാബാദില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ ചെറുപുഴ സ്വദേശി 32കാരന്‍ എന്നിവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. സി.ഐ.എസ്.എസ് ഉദ്യോഗസ്ഥനായ ഒഡിഷ സ്വദേശി 29കാരന്‍, ഡി.എസ്‌.സി ജീവനക്കാരന്‍ ജമ്മു-കശ്മീര്‍ സ്വദേശി 43കാരന്‍ എന്നിവരാണ് കോവിഡ് ബാധിച്ച ബാക്കി രണ്ടുപേര്‍. ഇതുവരെ 72 സി.ഐ.എസ്.എഫുകാർക്കും 24 ഡി.എസ്.സി ജീവനക്കാർക്കുമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ കോവിഡ് ബാധിച്ചവരിൽ 348 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രില്‍ ചികിത്സയിലായിരുന്ന ഇരിക്കൂര്‍ സ്വദേശി ഒരു വയസ്സുകാരന്‍, കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24,874 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ 26 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ 240 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 23 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ രണ്ടുപേരും വീടുകളില്‍ 24,477 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍നിന്ന് ഇതുവരെ 17,267 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 16,771 എണ്ണത്തിൻെറ ഫലം വന്നു. ഇതില്‍ 15,730 എണ്ണം നെഗറ്റിവാണ്. 496 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.