മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 21 വർഷം തടവും പിഴയും

പത്തിരിപ്പാല: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജില്ല അതിവേഗ കോടതി 21 വർഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. 2019 ഏപ്രിലിൽ നടന്ന സംഭവത്തിലാണ് ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. എ.എസ്.പി അങ്കിത് അശോകൻ, മുൻ എസ്.ഐ എൻ.കെ. പ്രകാശൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.