കരിപ്പൂർ: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്ന തീർഥാടകരുടെ മടക്കയാത്ര ജൂലൈ 15 മുതൽ ആഗസ്റ്റ് ഒന്നുവരെ. ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കാകും മടക്കയാത്ര. ആദ്യദിവസം മൂന്നുവിമാനങ്ങളിലായി 1200ഓളം തീർഥാടകർ മടങ്ങിയെത്തും. 16, 17, 21, 24, 26 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും ബാക്കി ദിവസങ്ങളിൽ ഒരൊറ്റ സർവിസുമാണ് നടത്തുക. 20 സർവിസുകളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സൗദി എയർലൈൻസിനാണ് ഈ വർഷത്തെ കേരളത്തിൽനിന്നുള്ള ഹജ്ജ് സർവിസിന് കരാർ ലഭിച്ചിരിക്കുന്നത്. 41 മുതൽ 46 ദിവസം വരെയാണ് തീർഥാടകർക്ക് സൗദിയിൽ ചെലവഴിക്കാൻ സാധിക്കുക. ജൂൺ നാലുമുതൽ ജൂൺ 20 വരെയാണ് കേരളത്തിൽനിന്നുള്ളവരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയിൽനിന്ന് മദീനയിലേക്കാണ് തീർഥാടകർ യാത്ര പുറപ്പെടുക. കേരളത്തിനുപുറമേ പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരും കൊച്ചി വഴിയാകും പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.