വഴുക്കുമ്പാറയിൽ കാൽ നടക്കാർക്ക് മേൽപാലം: നിവേദനം നൽകി മണ്ണുത്തി: വഴുക്കുമ്പാറയിൽ കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അഡ്വ. കെ. രാജന് നിവേദനം നൽകി. ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസ് മാനേജർ സി. രാധാകൃഷ്ണനാണ് നിവേദനം നൽകിയത്. നാട്ടുകാർക്ക് പുറമെ എസ്.എൻ കോളജിലെ വിദ്യാർഥികളും ജീവനക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ദേശീയപാതയിൽ ഫ്ലൈ ഓവറിന്റെ പണി നടക്കുന്നതുമൂലം ഇപ്പോൾ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇതിന്റെ പണി കഴിയുന്നതോടെ വേഗത കൂടുമ്പോൾ അപകടങ്ങളുണ്ടാകാനിടയുണ്ട്. ഇവിടെനിന്ന് അരകിലോമീറ്റർ കിഴക്കോട്ട് മാറിയാണ് ഫൈ ഓവറിൽ അടിപ്പാത ഉള്ളത്. ബുദ്ധിമുട്ട് പരിഹരിക്കാൻ കാൽനടക്കാർക്കായി മേൽപാലം നിർമിക്കണമെന്ന് കാട്ടി നാഷനൽ ഹൈവേ അധികൃതർക്കും മന്ത്രിക്കും വഴുക്കുമ്പാറ പൗരസമിതി നേതൃത്വത്തിലും നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.