കാലിക്കറ്റ് സർവകലാശാലയിലെ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് നടപടി തേഞ്ഞിപ്പലം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രഫസറെ പിരിച്ചുവിടാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് നടപടി. ഫോണിലൂടെയും മറ്റും ലൈംഗിക ചുവയോടെ സംസാരിക്കുകയും ബസ് സ്റ്റോപ്പിൽവെച്ച് കൈക്ക് കയറി പിടിക്കുകയും ചെയ്തെന്ന് കാണിച്ച് വിദ്യാർഥിനി നൽകിയ പരാതി വൈസ് ചാൻസലർ ആഭ്യന്തര പരിഹാരസമിതിക്ക് കൈമാറിയിരുനു. സമിതി മൊഴിയെടുത്ത് പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ രജിസ്ട്രാർ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറി. കേസെടുത്തതോടെ സർവിസിൽനിന്ന് ഹാരിസിനെ സസ്‌പെൻഡ് ചെയ്തു. ഒളിവിൽ പോയതോടെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.