എടപ്പാൾ മേൽപാലം: ഭാരപരിശോധന വിജയം

ഇനി ഉദ്ഘാടനത്തിനുള്ള കാത്തിരിപ്പ് എടപ്പാൾ: മേൽപാലത്തിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്ന് ഉറപ്പുവരുത്തി. അവസാന കടമ്പയായ ഭാരപരിശോധനയാണ് വിജയകരമായി പൂർത്തികരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെ ആരംഭിച്ച് ഞായറാഴ്ച രാത്രിയോടെയാണ് അവസാനിച്ചത്. 30 ടണിൻെറ നാല് ടോറസ് ലോറികൾ പാലത്തിൽ നിർത്തിയാണ് പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ 120 ടൺ ഭാരം പാലത്തിൽ നിർത്തിയ ശേഷം 24 മണിക്കൂറിനുശേഷം പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തി. ശേഷം ഭാരമില്ലാതെയും 24 മണിക്കൂർ നിരീക്ഷിച്ചു. 120 ടൺ ഭാരമുണ്ടായപ്പോഴുള്ള താഴ്‌ച പൂർവസ്ഥിതിയിലായെന്ന് മീറ്ററിൽ രേഖപ്പെടുത്തി. ഇതോടെയാണ് വിജയകരമായി പൂർത്തികരിച്ചത്. ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഗ്രേസ് എൻറർപ്രൈസസാണ് ഭാരപരിശോധന നടത്തിയത്. മില്ലീമീറ്ററിൻെറ നൂറിലൊരംശംവരെ രേഖപ്പെടുത്താൻ കഴിവുള്ള സെൻസർ അധിഷ്ഠിത അളവുയന്ത്രങ്ങൾ പാലത്തിനടിയിൽ ഘടിപ്പിച്ചിരുന്നു. ഒരേസമയം 120 ടൺ ഭാരം പാലത്തിൻെറ മധ്യഭാഗത്ത് ഓരോ മണിക്കൂർ ഇടവിട്ടുനിർത്തിയാണ് പരിശോധന നടന്നത്. ഇത്രയും ഭാരം താങ്ങിനിർത്തുമ്പോൾ പാലത്തിനുവരുന്ന ചെറിയ താഴ്‌ചകളും വിള്ളലുകളുംവരെ മീറ്ററിൽ രേഖപ്പെടുത്തി. ഏതെങ്കിലും സാഹചര്യത്തിൽ പാലം മുഴുവൻ വാഹനങ്ങൾ ഏറെ നേരെ നിർത്തിയിടേണ്ടി വരുംവിധം ഗതാഗതക്കുരുക്കുണ്ടായാൽപോലും പാലത്തിനു ബലക്ഷയമുണ്ടാകില്ലെന്നുകൂടി ഇതിലൂടെ ഉറപ്പാക്കി. ഞായറാഴ്ച വൈകീട്ട് 7.30ഓടെ അന്തിമ പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തി. ജനുവരി 20നകം പാലം തുറന്ന് കൊടുക്കുമെന്നാണ് പ്രതിക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.