കൊല്ലങ്കോട്: ചുട്ടിച്ചിറകളത്തിൽനിന്ന് ശബരിമല നിറപുത്തരിക്കായുള്ള നെൽക്കതിർ കറ്റകൾ ഇത്തവണ എത്തില്ല. നെന്മേനി പാടശേഖരസമിതിയിലെ ചുട്ടിച്ചിറകളം കൃഷ്ണകുമാർ 15 വർഷമായി ശബരിമല സന്നിധാനത്തിൽ നിറപുത്തരിക്കായി എത്തിക്കുന്ന നെൽക്കതിർ കറ്റകളാണ് കോവിഡ് സാഹചര്യത്തിൽ ഉപേക്ഷിച്ചത്. അയ്യപ്പഭക്തനായ കൃഷ്ണകുമാർ വിഷുക്കാലത്താണ് മൂപ്പുകുറഞ്ഞ എ.എസ്.ടി നെൽവിത്ത് വിതച്ചത്. ശബരിമലയിൽ നിറപുത്തരിക്കായുള്ള നെൽക്കതിർ കറ്റ പുറത്തുനിന്ന് സ്വീകരിക്കേെണ്ടന്ന ദേവസ്വം ബോർഡ് തീരുമാനം അറിയിച്ചതിനെ തുടർന്നാണ് നെൽക്കതിർ കറ്റ സന്നിധാനത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഞായറാഴ്ചയാണ് ശബരിമല സന്നിധാനത്തിൽ നിറപുത്തരി. ഒന്നര ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. സമീപ ക്ഷേത്രങ്ങളിൽ നിറപുത്തരിക്ക് നെൽക്കതിർ കറ്റ നൽകാൻ തയാറെടുക്കുകയാണ് കൃഷ്ണകുമാർ. pew paaddy ശബരിമലക്കുള്ള നെൽക്കതിരുകൾ വിളവെടുപ്പിന് തയാറായ കൃഷ്ണകുമാറിൻെറ പാടശേഖരം pew body darshanam കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച മുഹമ്മദ് റിയാസിൻെറ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ. സമീപം പി.കെ. ശശി എം.എൽ.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.