ജി.എസ്.ടി തട്ടിപ്പ്: അടക്ക ലേലം ചെയ്യാൻ ഹൈകോടതി ഉത്തരവ്

കുറ്റിപ്പുറം: വ്യാജരേഖ ചമച്ച് ജി.എസ്.ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടികൂടിയ അടക്ക ലേലം ചെയ്യാൻ ഹൈകോടതി ഉത്തരവ്. തവനൂർ അതളൂർ സ്വദേശി പ്രശാന്തിൻെറ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജി.എസ്.ടി രജിസ്ട്രേഷൻ നടത്തി ലക്ഷങ്ങൾ വെട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിലാണ് കോടതി ഇടപെടൽ. നികുതി കുടിശ്ശികയെത്തുടർന്ന് ജൂലൈ 15ന് ഒരുലോഡ് അടക്ക നിലമ്പൂർ വഴിക്കടവിൽ നിന്ന് പിടിച്ചെടുത്തിരുന്നു. തുടർന്ന് ഓഫിസിലെത്തിയപ്പോഴാണ് തൻെറ പേരിൽ ജി.എസ്.ടി രജിസ്‌ട്രേഷനെടുത്ത് കോടിക്കണക്കിനുരൂപയുടെ അടക്ക കയറ്റുമതി ചെയ്യുന്നതായി പ്രശാന്തറിയുന്നത്. ഇതിനിടെ ലോഡ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പ് സംഘം ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ജി.എസ്.ടി രജിസ്‌ട്രേഷനിൽ പറയുന്നയാൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. താൻ അറിയാതെയാണ് തൻെറ പേരിൽ രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളതെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഹിയറിങ്ങിൽ പ്രശാന്ത് അറിയിച്ചപ്പോഴാണ് കോടതി ലേലത്തിന് ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.