പൊലീസാകണമെന്ന് ഫായിസ്; സാധിക്കെട്ടയെന്ന് കലക്ടർ

സമ്മാനതുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മലപ്പുറം: തനിക്ക് പൊലീസാകാനാണ് ആഗ്രഹെമന്ന് 'ചെലോൽത് റെഡ്യാകും, ചെലോൽത് റെഡ്യാകൂല' എന്ന വാചകത്തിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായ മുഹമ്മദ് ഫായിസ്. ആഗ്രഹം സഫലമാകെട്ടയെന്ന് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻെറ ആശംസയും. താൻ വിഡിയോയിൽ പറഞ്ഞ വാചകം പരസ്യവാചകമാക്കിയതിന് 'മിൽമ' അധികൃതർ നൽകിയ സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനെത്തിയപ്പോഴാണ് ഈ കൊച്ചുമിടുക്കൻ കലക്ടറുമായി ആഗ്രഹം പങ്കുവെച്ചത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾക്കൊപ്പം കലക്ടറേറ്റിലെത്തിയ ഫായിസ് 10,313 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആദ്യമായി ഒരു കലക്ടറെ നേരിൽ കാണുന്നതിൻെറ സന്തോഷവും അവൻ പങ്കുവെച്ചു. കലക്ടർ ഒരു പാർക്കർ പേന സമ്മാനിച്ചാണ് ഫായിസിനെ യാത്രയാക്കിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് തുക കൈമാറിയതെന്നും ഒരുപാട് പേർ കാണാൻ വരുന്നുണ്ടെന്നും അവരോെടല്ലാം നന്ദിയുണ്ടെന്നും ഫായിസ് പിന്നീട് പറഞ്ഞു. വിഡിയോ തനിക്കും പ്രചോദനമായെന്ന് കലക്ടർ പറഞ്ഞു. തിരുവനന്തപുരം കലക്ടറായിരിക്കെ തയാറാക്കിയ കോവിഡ് ബോധവത്കരണ വിഡിയോ ഇദ്ദേഹം ഫായിസിനെ കാണിച്ചു. നമുക്കൊന്നിച്ച് ഇത്തരത്തിലുളള വിഡിയോകൾ തയാറാക്കണമെന്നും പറഞ്ഞു. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫായിസ് കുഴിഞ്ഞളം പാറക്കാട് സ്വദേശി അബ്ദുൽ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ്. ബന്ധുക്കളായ അബ്ദുസലീം, െസയ്തലവി എന്നിവർക്കൊപ്പമാണ് കലക്ടറേറ്റിലെത്തിയത്. 10,000 രൂപയും ആൻഡ്രോയിഡ് ടി.വിയും ഉൽപന്നങ്ങളുമാണ് മിൽമ റോയൽറ്റിയായി നല്‍കിയിരുന്നത്. mpgma2 മുഹമ്മദ് ഫായിസ് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനെ കാണാനെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.