പാലത്തായി കേസിലെ ജാമ്യം സി.പി.എം- ബി.ജെ.പി ബന്ധം കാരണം -റസാഖ് പാലേരി

തലശ്ശേരി: പാലത്തായി സ്കൂളിൽ ഒമ്പത് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷപ്പെടുത്താൻ ദുർബല വകുപ്പുകൾ മാത്രമുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ച്, പ്രതിക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കിയ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടി സി.പി.എം - ബി.ജെ.പി അവിഹിത ബന്ധം കാരണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി കുറ്റപ്പെടുത്തി. പോക്സോ ഒഴിവാക്കി ചെറിയ ശിക്ഷ മാത്രം കിട്ടുന്ന വകുപ്പുകൾ ചേർത്തതിന് ആഭ്യന്തര വകുപ്പി‍ൻെറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണം. തെറ്റായ ഈ നടപടി തിരുത്തി കേസിൽ പോക്സോ വകുപ്പ് ചേർക്കാനും പ്രതിക്ക് ന്യായമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ തല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ത് അധ്യക്ഷത വഹിച്ചു. സാജിദ് കോമത്ത്, സി.ടി. ഖാലിദ്, എ. അബ്ദുൽ അസീസ്‌, അലാവുദ്ദീൻ, കെ.പി. ഷബീർ, എ.സി.എം. ഷംസുദ്ദീൻ, മിസ്അബ് ഷിബിലി, മുഹമ്മദ്‌ ഷമീം, സഫ്രീൻ ഫർഹാൻ, കെ. മുഹമ്മദ്‌ ഫിറോസ്, കെ.കെ. മുഹമ്മദ്‌ ഷഫീഖ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് പി.എം. അബ്ദുൽ നാസിർ സ്വാഗതവും സെക്രട്ടറി എ.പി. അജ്മൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.