വേലൂർ: ഭിന്നശേഷി സൗഹൃദ പഞ്ചായത്താകാൻ ആരംഭിക്കുന്നു. പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിൽ 30 സെന്‍റ് സ്ഥലത്താണ് ബി.ആർ.സി കെട്ടിടം നിർമിച്ചത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആദ്യ റീഹാബിലിറ്റേഷൻ സെന്‍ററാണിത്. എ.സി. മൊയ്തീൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയടക്കം 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബി.ആർ.സിക്ക് വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. ഈ സാമ്പത്തിക വർഷം 10 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ബഡ്സ് റീഹാബിലിറ്റേഷന്റെ പ്രവർത്തനം. കുടുംബശ്രീ ഫണ്ടിൽനിന്ന് ആദ്യ ഘട്ടത്തിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപനത്തിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കി. പ്രവർത്തനം ആരംഭിച്ച ശേഷം കുട്ടികളുടെ അഭിരുചി അറിഞ്ഞ് അനുയോജ്യമായ മറ്റ് ഉപകരണങ്ങളും തയാറാക്കും. ഒരു അധ്യാപികയുടെയും ആയയുടെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പഞ്ചായത്ത് ഞായറാഴ്ച സംഘടിപ്പിക്കുന്ന ഭിന്നശേഷി ക്യാമ്പിലൂടെ കുട്ടികളുടെ താൽപര്യം മനസ്സിലാക്കി അതിനനുസരിച്ച് ബി.ആർ.സിയിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്‍റ് ടി.ആർ. ഷോബി അറിയിച്ചു. കിരാലൂരിലെ തണലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സെന്‍റർ അടുത്ത മാസം തുറക്കും. 60ഓളം കുട്ടികൾക്ക് സൗകര്യമുണ്ട്. രണ്ട് റൂം, രണ്ട് ടോയിലറ്റ്, ഒരു ഫിസിയോതെറപ്പി റൂം, ഓഫിസ് റൂം, ഡൈനിങ് ഹാൾ, കിച്ചൺ എന്നിവയാണുള്ളത്. കെട്ടിടത്തിന് മുകളിലെ വലിയ ഹാളിൽ അമ്മമാർക്ക് സ്വയംസംരംഭ പരിശീലനം സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.