തൃശൂർ: നിരോധിത മയക്കുമരുന്നായ മെത്താഫെറ്റമിനുമായി രണ്ടുപേർ തൃശൂരിൽ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. കേച്ചേരി പറപ്പൂപ്പറമ്പിൽ വീട്ടിൽ ദയാൽ (27), ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് പിടിയിലായത്. തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടുനിന്ന് വിമാനമാർഗം ഡൽഹിയിലെത്തി നൈജീരിയൻ സ്വദേശിയിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് വിമാനം മാർഗം ബംഗളൂരുവിലെത്തി. അവിടെനിന്ന് തൃശൂരിലേക്ക് വന്ന് മയക്കുമരുന്ന് കൈമാറ്റം ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലാകുന്നത്. നിരവധി തവണ ഇത്തരത്തിലും കൊറിയർ മുഖേനയും മയക്കുമരുന്ന് ഇടപാട് നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് കടത്തിനെക്കുറിച്ചും ഇരുവരുടെയും സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ എ. ജോർജ് മാത്യു, ഇ.എ. ജയചന്ദ്രൻ, എ.എസ്.ഐമാരായ സി.എൻ. ഗോപിനാഥൻ, എം. സുനിൽകുമാർ, സി.പി.ഒമാരായ അലൻ, പി.ജെ. ആന്റണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. tcr_chr8-akhil- അഖിൽ tcr_chr8-dayal-ദയാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.