താനൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിൽ വിധവ പെൻഷൻ തടസ്സപ്പെട്ടതിന് കാരണം ജീവനക്കാരുടെ അനാസ്ഥയാെണന്നും ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയപ്രേരിതമാെണന്നും ഭരണസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 160 പേരുടെ പട്ടിക തയാറാക്കിയതിന് ശേഷം വകുപ്പ് കൈകാര്യം ചെയ്തുവന്ന ഉദ്യോഗസ്ഥൻ അവധിയിൽ പോയതാണ് കാലതാമസത്തിന് വഴിയൊരുക്കിയത്. താമസിയാതെ പെൻഷൻ വിതരണം പുനഃസ്ഥാപിക്കും. പഞ്ചായത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണമാറ്റം വന്നത് പ്രതിപക്ഷത്തിന് ഉൾക്കൊള്ളാനാവുന്നിെല്ലന്നും പലപ്പോഴും ഭരണപരമായ കാര്യങ്ങൾക്ക് ഇത് വിഘാതം സൃഷ്ടിക്കുന്നുെണ്ടന്നും ഇടക്കിടെ ജീവനക്കാരെ സ്ഥലംമാറ്റുന്നത് പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുകയാെണന്നും പഞ്ചായത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളും പ്രചാരണങ്ങളുമാണ് ഇടത്പക്ഷം നടത്തി കൊണ്ടിരിക്കുന്നതെന്നും ഭരണസമിതി പറഞ്ഞു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കൊടിയേങ്ങൽ യൂസഫ്, വൈസ് പ്രസിഡന്‍റ് സജ്ന പാലേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ. കുഞ്ഞേനി മാസ്റ്റർ, സി.പി. മുംതാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.