കണ്ണൂർ മെഡി. കോളജ് വിദ്യാർഥികളുടെ ഇന്റേൺഷിപ്: മെഡിക്കൽ കമീഷന്റെ നിലപാട് തേടി

കൊച്ചി: മതിയായ സൗകര്യമില്ലാത്ത കണ്ണൂർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പിന് അനുവദിക്കുന്ന കാര്യത്തിൽ ഹൈകോടതി ദേശീയ മെഡിക്കൽ കമീഷന്റെ നിലപാട് തേടി. കമീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ ആരോഗ്യ സർവകലാശാല ഇവർക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ് ചെയ്യാൻ സൗകര്യമൊരുക്കണം. സമാന അവസ്ഥയിൽ എത്ര വിദ്യാർഥികൾ നിലവിലുണ്ടെന്ന് പരിശോധിച്ച് ആരോഗ്യ സർവകലാശാല അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഹരജി ജൂൺ പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി. കണ്ണൂർ മെഡിക്കൽ കോളജിലെ ആറു വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.