വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു

പൊന്നാനി: വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. അക്രമത്തിൽ കടവനാട് പറങ്കിവളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷിന് (40) ഗുരുതര പരിക്കേറ്റു. പൊന്നാനി ചന്തപ്പടിയിൽ രാത്രി എട്ടോടെയാണ് അക്രമം. നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽനിന്ന് വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കൈയിനും തലക്കും പരിക്കേറ്റു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.