ആഷിഖ്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 28 വർഷം കഠിന തടവ്. ഫോൺ വഴിയും അല്ലാതെയും പിന്തുടർന്ന് ശല്യം ചെയ്യുകയും ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഫറോക്ക് വടക്കേ വളപ്പിൽ ആഷിഖിനാണ് (24) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി 28 വർഷം കഠിന തടവും 65,000 രൂപ പിഴയും വിധിച്ചത്.
പിഴസംഖ്യയിൽനിന്ന് 40,000 രൂപ അതിജീവിതക്ക് നൽകാനും വിധിച്ചു. ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ അന്വേഷിച്ച കേസിൽ അസി. കമീഷണർ എ.എം. സിദ്ദീഖ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.