കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ മുതിർന്ന മാധ്യമപ്രവർത്തകനും 'മാധ്യമം' മുൻ ന്യൂസ് എഡിറ്ററുമായ വി.പി.എ. അസീസിനെ കാലിക്കറ്റ് പ്രസ്ക്ലബിൽ ചേർന്ന യോഗത്തിൽ കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ അനുസ്മരിച്ചു.
നിശ്ശബ്ദനായി, സൗമ്യനായി പ്രവർത്തിച്ച അസീസ് പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് മാതൃകയാണെന്ന് അദ്ദേഹത്തെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. 'മാധ്യമം' പത്രത്തിൽ വിദേശവാർത്തകൾക്കായി പ്രത്യേക പേജ് ഒരുക്കിയ അസീസിന്‍റെ പ്രതിഭയുടെ ഗുണഭോക്താക്കളായി മറ്റു പത്രങ്ങളും മാറി.
പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷനായിരുന്നു. ജോയന്‍റ് സെക്രട്ടറി പി.കെ. സജിത്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വാ, കെ. ബാബുരാജ്, എ.പി. അബൂബക്കർ, ഹാഷിം എളമരം, കെ.എ. സൈഫുദ്ദീൻ, ഫൈസൽ ബിൻ അഹ്മദ്, കെ.സി. രഹന, രാധാകൃഷ്ണൻ തിരൂർ, എ. ബിജുനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.