സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞപ്പോൾ
വടകര: ദേശീയ പാതയിൽ സ്കൂട്ടറിൽ ഇടിച്ച് ബസ് നിർത്താതെ കടന്നു. ദമ്പതികളും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴക്ക്. പിന്നീട് സ്വകാര്യ ബസ് നാട്ടുകാർ തടഞ്ഞു.
കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന വിരാട് ബസാണ് സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയത്. വെള്ളിയാഴ്ച രാത്രി 7.45ന് ദേശീയ പാതയിൽ സഹകരണ ആശുപത്രി ജംഗ്ഷനിലാണ് അമിത വേഗത്തിലെത്തിയ ബസ് അപകടം വരുത്തിയത്.യുവാവും ഭാര്യയും പിഞ്ചു കുഞ്ഞും സ്കൂട്ടറിൽനിന്ന് തെറിച്ച് റോഡിൽ വീഴുന്നത് കണ്ടിട്ടും ഡ്രൈവർ ബസ് നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു.കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാനായിരുന്നു അമിത വേഗത്തിലുള്ള ബസിെൻറ ഓട്ടം. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ബസ് നാട്ടുകാർ തടഞ്ഞു.
ബസ് യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു. ഏറെ നേരം ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം നടന്നു. വടകര പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി .സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.