ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ല; ഒരു മാസംകൊണ്ട് പിഴയിട്ടത് ഒരു കോടിയോളം രൂപ

കോഴിക്കോട്: കരുതൽ ഏറെ ആവശ്യമായ മഴക്കാലത്തും ഗതാഗത നിയമലംഘനങ്ങൾക്ക് കുറവില്ല. മഴക്കാല വാഹന പരിശോധ കർശനമാക്കിയ മോട്ടോർ വാഹന വകുപ്പ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. രണ്ടു ദിവസമായി നടത്തിയ ബസ് പരിശോധനയിൽ 38 ബസുകൾക്കെതിരെ നടപടി എടുത്തതായി കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സി.എസ്. സന്തോഷ് കുമാർ പറഞ്ഞു. എയർ ഹോൺ, വേഗപ്പൂട്ട്, ഡോർ ഷട്ടർ, ടയർ എന്നിവ പരിശോധനക്ക് വിധേയമാക്കി. രണ്ട് ഡ്രൈവർമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ 4315 നിയമലംഘനങ്ങൾ കണ്ടെത്തി 96,46500 രൂപ പിഴയിട്ടു. കാമറ പരിശോധനയിൽ നിയമലംഘനം നടത്തിയ 27,048 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 6325, ഹെൽമറ്റില്ലാത്തതിന് 12188, ട്രിപ്പിൾ റൈഡറിന് 617 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിന് 181, അമിത വേഗത്തിന് 46 വാഹനങ്ങൾക്കെതിരെയും പിഴയിട്ടതായി ആർ.ടി.ഒ അറിയിച്ചു.

Tags:    
News Summary - There is no shortage of traffic violations; fines totaling nearly Rs. 1 crore were imposed in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.